Friday, January 02, 2009

രണ്ടു ചരമങ്ങള്‍ - ഹാരോള്‍ഡ് പിന്റര്‍, സാമുവേല്‍ ഹണ്‍‌ടിം‌ഗ്‌ടണ്‍

ക്രിസ്‌മസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിനടയ്ക്ക് ഈ രണ്ടു പ്രധാനപ്പെട്ട എഴുത്തുകാരുടെ മരണങ്ങള്‍ക്ക് കാര്യമായ വാര്‍ത്താപ്രാധാന്യം കിട്ടാതെ പോയെന്നു തോന്നുന്നു. ജനുവരി 3 ലക്കത്തിലെ ‘ഇക്കണോമിസ്സ്റ്റ്’ വാരികയില്‍ ഇവരെപ്പറ്റി നല്ല ചരമക്കുറിപ്പുകള്‍ ഉണ്ട്.


(സാമുവല്‍ ഹണ്‍‌ടിം‌ഗ്ടണ്‍. ചിത്രം ഇക്കണോമിസ്റ്റില്‍ നിന്ന്.)

പാശ്ചാത്യ സാംസ്ക്കാരിക മേല്‍ക്കോയ്മയുടെ,പ്രത്യേകിച്ച് അമേരിക്കയുടെ, ബലഹീനതകള്‍ തുറന്നുകാണിച്ച 'Clash of Civilizations' എന്ന കൃതിയുടെ കര്‍ത്താവാണ് സാമുവല്‍ ഹണ്‍‌ടിം‌ഗ്‌ടണ്‍. പാശ്ചാത്യര്‍ പ്രതീക്ഷിച്ചതിന്നു വിപരീതമായി, ശീതസമരത്തില്‍ നിന്ന് മുന്നേറി, ഗ്ലോ‍ബലൈസേഷന്റെയും അതുകൊണ്ടുവന്നേക്കാവുന്ന ആഗോളസാഹോ‍ദര്യത്തിനും പകരം, ഉറങ്ങിക്കിടന്നിരുന്ന വൈരുദ്ധ്യ സംസ്ക്കാരങ്ങള്‍ തമ്മില്‍‍ ഏറ്റുമുട്ടുമെന്ന് 90-കളുടെ തുടക്കത്തില്‍ അദ്ദേഹം അത് പറഞ്ഞുവച്ചു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ അത്, പ്രത്യേകിച്ച് പാശ്ച്യാത്യരും മുസ്ലിം ലോകവുമായുള്ള സംഘര്‍ഷങ്ങള്‍, അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ശരിയാണെന്ന് തെളിയിച്ചു. ഹാര്‍വഡിലെ 57 കൊല്ലത്തോളം അധ്യാപകനായിരുന്ന സാമുവല്‍ ഹണ്‍‌ടിം‌ഗ്‌ടണ്‍ 17 പുസ്തകങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തെപ്പറ്റി കൂടൂതല്‍ വിവരങ്ങള്‍ക്ക് ഈ ലേഖനം വായിക്കുക.


(ഹാരോള്‍ പിന്റര്‍. ചിത്രം ഇക്കണോമിസ്റ്റില്‍ നിന്ന്.)

2005-ല്‍ സാഹിത്യത്തിന് നോബേല്‍ പുരസ്ക്കാരം ലഭിച്ച ബ്രിട്ടീഷ് നാടകകൃത്ത് ഹാരോള്‍ഡ് പിന്ററെക്കുറിച്ച് ബൂലോഗത്ത് പോസ്റ്റുകള്‍ കണ്ടിരുന്നു. എന്നാലും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആ‍ഗ്രഹമുള്ളവര്‍ ഈ ചരമക്കുറിപ്പ് കൂടി വായിച്ചിരിക്കേണ്ടതാണ്.

No comments: